Posts

Showing posts from September, 2021

കടലിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ക്കാരന്‍ മത്സ്യം.

Image
ട്യൂണ / ചൂര മത്സ്യം ആഗോള മത്സ്യ വിപണിയിൽ ചെമ്മീൻ കഴിഞ്ഞാൽ ഏറ്റവുമധികം വില്പനയുള്ള മീനാണ് ട്യൂണ ( ചൂര). Thunnus എന്ന ജെനുസ്സിൽപെട്ട എട്ടോളം ഇനം മീനുകൾക്ക് പൊതുവെ പറയുന്ന പേരാണ് ട്യൂണ. കുടുത, കേര, കുടുക്ക എന്നീ പേരുകളിലാണ് കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഈ മീൻ അറിയപ്പെടുന്നത്. വലിയ കണ്ണുകളും കടുംനീല നിറത്തിലുള്ള പുറംഭാഗവും വെള്ളിനിറവുമുള്ള ഈ മത്സ്യം ഉപ്പുവെള്ളത്തിലാണ് കഴിയുന്നത്. തുറന്ന സമുദ്രങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ട്യൂണമത്സ്യത്തെ കുറിച്ച് ചില കാര്യങ്ങൾ അറിയാം._ _കടലിലെ ഏറ്റവും വേഗതയേറിയ നീന്തൽക്കാരിൽ പ്രധാനിയാണ് ട്യൂണ. യെല്ലോഫിൻ ട്യൂണയാണ് കൂട്ടത്തിൽ ഏറ്റവും വേഗത്തിൽ നീന്തുന്നത്._ _ഏറ്റവും ചെറിയ ഇനം ബ്ലാക്ക്ഫിൻ ട്യൂണയും ഏറ്റവും വലുത് അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണയുമാണ്. ഭക്ഷണത്തിനായി 3000 അടി താഴ്ചയിലേക്ക് ഇവയ്ക്ക് നീന്താൻ കഴിയുന്നു._ _ട്യൂണ മത്സ്യങ്ങൾ സാധാരണയായി 1 മുതൽ 2 മീറ്റർ വരെ നീളത്തിൽ വളരുന്നു. പസഫിക് ബ്ലൂഫിൻ ട്യൂണയ്ക്ക് 4 മീറ്റർ വരെ നീളമുണ്ടാകും. 800 കിലോഗ്രാം ഭാരവും ഉണ്ടാകും._ _ക്രിൽ...

ഒരു മെസ്സേജ് മൂന്ന് അറിവ്.

Image
പുതിയതായി ഇറങ്ങുന്ന കാറുകളില്‍ സ്റ്റെപ്പിനി കാണില്ല എന്നു കേൾക്കുന്നത് ശരിയാണോ? കേന്ദ്ര ഉപരിതല ഗതാ ഗതമന്ത്രാലയത്തിന്റെ അടുത്തിടെയിറക്കിയ നിയമഭേദഗതി പ്രകാരം പുതിയ കാറുകളിൽനിന്ന് സ്റ്റെപ്പിനി ടയർ ഒഴിവാക്കുന്നുണ്ട്. പകരം പഞ്ചർ കിറ്റും , ടയർപ്രഷർ മോണിറ്ററിങ് സംവിധാനവും (TPMS ) നിർബന്ധമാക്കും. ടയറിലെ വായുമർദം കുറയുമ്പോൾ കാറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സൂചനാ ലൈറ്റ് തെളിയും. ടയർ പഞ്ചറായാൽ സ്റ്റെപ്പിനി ടയർ തേടേണ്ടതില്ല. പകരം പഞ്ചർകിറ്റുകൊണ്ട് ഒട്ടിച്ച് കാറ്റുനിറച്ച് പോകണം. അതിനു കഴിയാത്തവർക്ക് സാങ്കേതിക വിദഗ്ധരുടെ സഹായം തേടാം. ടയറിൽ കാറ്റ് നിറയ്ക്കാനുള്ള പമ്പ് വാഹന ഉടമ കരുതണം. ഇതേക്കുറിച്ച് ഭേദഗതിയിൽ പരാമർശമില്ല. ടയറിലെ കാറ്റ് കുറയുമ്പോൾ ഡ്രൈവർക്ക് വിവരം ലഭിക്കുന്ന വിധത്തിലാണ് സംവിധാനം.ട്യൂബ് ലെസ് ടയറുകൾ വന്നതോടെ സ്റ്റെപ്പിനി ടയറിന് പ്രസക്തിയില്ലെന്നാണ് കണ്ടെത്തൽ. ടയർ മാറ്റുന്നതിനെക്കാൾ എളുപ്പത്തിൽ പഞ്ചർ ഒട്ടിക്കാം. പഞ്ചർകിറ്റ് വെച്ച് ടയറിലെ ദ്വാരമടയ്ക്കാം. കാറ്റടിക്കാൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചെറു കംപ്രസറുകൾ ലഭ്യമാണ്.കാറിന്റെ ഡി.സി. പോർട്ടിൽനിന്ന് ഇവ പ്രവർത്തിക്കാൻ വൈദ്യുതിയെടുക്കാ...

വൈറ്റമിന്‍ ഡി അഭാവം: ആദ്യ സൂചനകള്‍ ലഭിക്കുക നാവിൽ നിന്ന്.

Image
കോവിഡ് മഹാമാരിയുടെ സമയത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് വൈറ്റമിനുകളാണ് വൈറ്റമിന്‍ സി യും വൈറ്റമിന്‍ ഡി യും. വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കുമ്പോൾ ശരീരത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്.ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ചില അര്‍ബുദങ്ങള്‍ നിയന്ത്രിക്കുന്നതിനും വൈറ്റമിന്‍ ഡി വേണം.കോവിഡ് പ്രതിരോധത്തിലും വൈറ്റമിന്‍ ഡി പ്രധാന പങ്കു വഹിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.വൈറ്റമിന്‍ ഡി ശരീരത്തില്‍ കുറവുള്ളവര്‍ക്ക് കോവിഡ് വരാനും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണെന്നും ഗവേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. പ്രമേഹവും അമിതവണ്ണവുമുള്ള രോഗികളിലാണ് പലപ്പോഴും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത കണ്ടു വരുന്നത്. ഈ രോഗാവസ്ഥകളുള്ളവര്‍ക്ക് തന്നെയാണ് കോവിഡ് സങ്കീര്‍ണ്ണത കൂടുതലുള്ളതും. എന്നാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം എങ്ങനെയാണ് ഒരു രക്ത പരിശോധന കൂടാതെ സാധാരണക്കാരന് കണ്ടെത്താന്‍ സാധിക്കുന്നത് ? ഇതിന് ശരീരം നല്‍കുന്ന ചില സൂചനകള്‍ നിരീക്ഷിച്ചാല്‍ മതിയാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.  വൈറ്റമിന്‍ ഡി അഭാവത്തെ പറ്റിയുള്ള ആ...

ധോഡാപ് കോട്ട

Image
മഹാരാഷ്ട്രയിലെ ഒരു കുന്നിൻ കോട്ടയാണ് ധോഡാപ് . നാസിക് ജില്ലയിലെ നിരവധി കോട്ടകളിൽ ഒന്നായ കോട്ട നിലത്തു നിന്ന് 4700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയിൽ ജഗദാംബ ക്ഷേത്രമുണ്ട്, ഒപ്പം ഒരു ടാങ്കിന്റെ ഓപ്പണിൽ ഹനുമാന്റെ വിഗ്രഹവുമുണ്ട്. കോട്ടയുടെ മുകളിൽ നിരവധി ഗുഹകളുണ്ട്, അവയിലൊന്ന് വിശാലമാണ്. മുകളിൽ കുളങ്ങളും ടാങ്കുകളും ഉണ്ട്. കോട്ടയുടെ പ്രവേശന കവാടത്തിൽ പേർഷ്യനിൽ ലിഖിതങ്ങളുണ്ട്, അത് ഒരു തുരങ്കത്തിന്റെ രൂപത്തിലാണ്. കോട്ടകൾക്കുള്ളിലും ചില മനുഷ്യവാസ കേന്ദ്രങ്ങൾ കാണാം. മുകളിൽ പാറകളുടെ ഒരു മതിൽ കാണപ്പെടുന്നു, ഇത് കോട്ടയ്ക്ക് ഒരു പ്രത്യേക ഗുണം നൽകുന്നു. കോട്ടയുടെ മുകളിൽ നിന്ന് സപ്താശ്രിംഗിയുടെയും വാണിയുടെയും കൊടുമുടികൾ വ്യക്തമായി കാണാം. ധോഡാപ് ട്രെക്കിൽ എങ്ങനെ എത്തിച്ചേരാം റെയിൽ: കല്യാണിൽ നിന്നും മറ്റ് പ്രധാന നഗരങ്ങളിൽ നിന്നും കർജാത്തിലേക്ക് പ്രാദേശിക ട്രെയിനുകൾ ലഭ്യമാണ്. ട്രെയിനുകളുടെ ആവൃത്തി കുറവാണ്, പക്ഷേ ട്രെയിനുകൾ സ്ഥിരമായി ഓടുന്നു. റോഡ്: മുംബൈയിൽ നിന്നും പൂനെയിൽ നിന്നും പ്രാദേശിക ട്രെയിനുകൾ വഴി നാസിക് റോഡ് റെയിൽവേ സ്റ്റേഷൻ എളുപ്പത്തിൽ എത്തിച്ചേരാം, ഇത് യാത്രക്കാർക്ക് സ്ഥലത്തേക്ക് പോകാൻ...

രാജകുമാരി എന്ന ഗ്രാമം.

Image
വശ്യമനോഹരമായ ഇടുക്കി ജില്ലയിലെ മനോഹരമായ ഗ്രാമമാണ് രാജകുമാരി.ഇടുക്കിയുടെ പൊന്നിന്‍കിരീടം തലയിലേറ്റി പ്രൗഡിയോടെ അതിഥികളെ വരവേല്‍ക്കുന്ന മിടുക്കികളിലൊന്നാണ് രാജകുമാരി ഗ്രാമം. നെടുംകണ്ടം ബ്ലോക്കിലുള്ള ഈ മനോഹര പ്രദേശത്തിന് ചുറ്റുമായി ശാന്തന്‍പാറ, ബൈസന്‍വാലി, ചിന്നക്കനാല്‍, രാജാക്കാട്, ഉടുമ്പന്‍ചോല, മൂന്നാര്‍, തുടങ്ങി സഞ്ചാരികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട അനവധി ഇടങ്ങളുണ്ട്. എന്നാല്‍ അധികമാരുടെയും കണ്ണില്‍പ്പെടാതെ കിടക്കുന്ന ഒട്ടേറെ വശ്യമനോഹാരിതയാര്‍ന്ന സുന്ദരപ്രദേശങ്ങളും രാജകുമാരിയില്‍ ഒളിഞ്ഞിരിപ്പുണ്ട് മനോഹരമായ പാടശേഖരങ്ങളും, കുന്നിന്ചെരുവുകളും ഏലത്തോട്ടങ്ങളും അടങ്ങുന്ന മനോഹരമായ ഗ്രാമം. സഞ്ചാരികൾ അധികം Explore ചെയ്യാത്ത ഒരുപാട് സ്ഥലങ്ങൾ ഇവിടുണ്ട്.  1. മുള്ളൻതണ്ട്‌ മേട്‌. ഓഫ് റോഡ് പ്രേമികൾക്ക് ഇതിലും നല്ല ഒരു Destination കണ്ടുപിടിക്കുക പ്രയാസമാണ്. 3 കിലോമീറ്ററോളം മാള കയറി എത്തുമ്പോൾ കാണാനുക പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകൾ ആണ്.  2.ബി ഡിവിഷൻ ഏലത്തോട്ടങ്ങളാൽ സമ്പന്നമാണ് ഇവിടം. മാസ് കമ്പനിയുടെ ഏറ്റവും വലിയ തോട്ടങ്ങളിൽ ഒന്നാണ് ഇവിടുള്ളത്. വട്ടപ്പാറ അമ്പലം ഇതിനടുത്താണ്.  3.പ്ലെയി...

56 വർഷങ്ങൾ മാത്രമായിരുന്നു ഈ നടന് ഭൂമിയിൽ അനുവദിക്കപ്പെട്ട ആയുർദൈർഘ്യം.

Image
എം ജി സോമൻ..  ഒരു കാലഘട്ടത്തിൽ വലിയൊരു താരമായിരുന്നു ഈ തിരുവല്ലക്കാരൻ. സൂപ്പർതാരമെന്ന് പറഞ്ഞാൽപോലും അതിശയോക്തിയില്ല. വർഷം 30-40 സിനിമകളിൽ നായകനാകുന്ന ഒരേദിവസം 5 സിനിമകളിൽ വരെ ഓടിനടന്നഭിനയിക്കുന്ന നടൻ.  വ്യോമസേനയിലെ സേവനത്തിനു ശേഷം നാടകരംഗത്ത് മൂന്നുവർഷത്തോളം നിറഞ്ഞുനിന്ന ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ ചലച്ചിത്രപ്രവേശം.  പിഎൻ മേനോന്റെ ഗായത്രി..  ക്ലിഷേ ആയി പറഞ്ഞാൽ പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 70കളിൽ രംഗത്ത് വന്ന പുതുമുഖനായകന്മാരിൽ വലിയ ജനപ്രീതി നേടിയത് ജയൻ-സോമൻ-സുകുമാരൻ ത്രയമായിരുന്നു. നൂറുകണക്കിന് ഹിറ്റുകൾ ഇവർ സൃഷ്ടിച്ചു.  പുതിയതാരങ്ങളുടെ വരവ് എൺപതുകളുടെ തുടക്കത്തോടെ സോമനെ നായകപദവിയിൽ നിന്നകറ്റി. ഏറെ നല്ല വേഷങ്ങൾ നൽകിയ ഐവി ശശിയുടെ ചിത്രങ്ങളിൽ പിൽക്കാലത്ത് ഏറെക്കാലം അദ്ദേഹം ഉണ്ടായിരുന്നില്ല . ഇദ്ദേഹത്തിന്റെ സെറ്റിലെ നിഷ്കളങ്കമായ ചില വാശികളും പിണക്കങ്ങളും സോമനെ അടുത്തറിയുന്നവർക്ക് പെട്ടെന്ന് മനസിലാകുമായിരുന്നെങ്കിലും പലരുടെയും അപ്രീതിക്ക് അവ കാരണമായി.  80കളുടെ മധ്യത്തോടെ സഹനടനായി മാറിയെങ്കിലും അദ്ദേഹം സിനിമയിൽ നിറഞ്ഞുനിന്നു. ഇടക്കാലത്ത് സിനിമനി...

ഇന്ന് ലോക ഹൃദയ ദിനം

Image
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തിൽ കുറവാണ്‌. ഹൃദ്രോഗ സാധ്യത അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു തന്നെ ആരംഭിക്കുന്നുവെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഗർഭാശയത്തിലായിരിക്കുമ്പോൾ സംഭവിക്കുന്ന പോഷകാഹാരക്കുറവ്‌, കുട്ടികൾക്ക് ശാരീരിക വൈകല്യങ്ങൾക്കും അതുവഴി ഭാവിയിൽ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്ന്‌ കണ്ടുപിടിച്ചിട്ടുണ്ട്‌. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന ...

നാലു കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങും. പൊട്ടില്ല;ലോകത്തിലെ ആദ്യത്തെ 'ഒട്ടിക്കുന്ന' യൂണിസെക്സ് കോണ്ടം പുറത്ത്

Image
ലോകത്തിലെ ആദ്യത്തെ 'ഒട്ടിക്കുന്ന' യൂണിസെക്‌സ് കോണ്ടം പുറത്തിറക്കി മലേഷ്യന്‍ സ്റ്റാര്‍ട്ട് അപ്പ് ട്വിന്‍ കാറ്റലിസ്റ്റ്. Wondaleaf' എന്ന ബ്രാന്‍ഡിലാണ് ഒട്ടിക്കുന്ന കോണ്ടം പുറത്തിറക്കിയിരിക്കുന്നത്. നൂതനമായ ഈ സാങ്കേതിക വിദ്യയെ സ്വീകരിച്ച്‌ യുവതലമുറ. മലേഷ്യയിലെ അറിയപ്പെടുന്ന ഡോക്ടര്‍ ആയ ഡോ. ജോണ്‍ ടാങ് ആണ് ഇതിന്റെ പിന്നിലെ കണ്ടുപിടുത്തക്കാരന്‍. ഗൈനക്കോളജിസ്റ്റായ ഡോ. ടാങ് തന്നെ കാണാനെത്തുന്ന രോഗികളുടെ നിരന്തരമായ 'ലൈംഗിക പരാതികള്‍' കേട്ട് മനം മടുത്തിട്ടാണ് അവസാനം ഇത്തരമൊരു പരീക്ഷണത്തിലേക്ക് നീങ്ങിയത്. അറിയാതെ സംഭവിക്കുന്ന ഗര്‍ഭവും ഗുഹ്യരോഗങ്ങളെക്കുറിച്ചുള്ള രോഗികളുടെ പരാതിയുമാണ് ഡോക്ടര്‍ക്ക് കൂടുതലും കേള്‍ക്കേണ്ടി വന്നത്. ലൈംഗികബന്ധത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ ഉപാധിയായ കോണ്ടം ഉപയോഗിച്ചിട്ട് പോലും സുരക്ഷിതത്വം ഇല്ലെന്നാണ് പലരും പരാതി പറയുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം പുരുഷലിംഗം ചുരുങ്ങുന്ന നിമിഷം അതില്‍ നിന്ന് ധരിച്ച ആള്‍ അറിയാതെ കോണ്ടം ഊര്‍ന്നു പോവാനുള്ള സാധ്യത ഏറെയാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അദ്ദേഹം പുതിയ മാര്‍ഗം തേടിയത്. ആഗ്രഹിക്കാതെ വരുന്ന ഗര്...

ക്ഷമയുടെ നെല്ലിപലക കണ്ടു എന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ. എന്നാൽ നെല്ലിപലക കണ്ടിട്ടുണ്ടോ..?!

പണ്ട് കിണർ നിർമ്മിക്കുമ്പോൾ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടിൽ അതിന്റെ ചുറ്റളവ് കണക്കാക്കി നെല്ലി മരം കൊണ്ട് ഉണ്ടാക്കി പിടിപ്പിച്ചിരുന്ന ഒരു വലയമാണിത്. ഈ നെല്ലി പലകകൾ നെല്ലി കുറ്റികൾ കൊണ്ട് കിണറിന്റെ ഏറ്റവും അടിത്തട്ടിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, വെള്ളത്തിന്‌ ഒരു പ്രത്യേക രുചി ലഭിക്കാനും ഉള്ള ഒരു മാർഗമായിരുന്നു ഇത്. ഇവക്ക് ദീർഘക്കാലത്തെ ആയുസ്സുമുണ്ട്. ഇപ്പോഴും വളരെ ചുരുക്കം ചിലർ കിണറിന്റെ അടിത്തട്ടിൽ ഇവ സ്ഥാപിക്കാറുണ്ട്. കിണറിന്റെ ഏറ്റവും അടിത്തട്ടിൽ ഉള്ളതിനാൽ ആണ് ക്ഷമയുടെ നെല്ലിപലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം... അതായത്.. അങ്ങേ അറ്റം വരെ കണ്ടു എന്നർത്ഥം...!!!

എന്താണ്ലഡാക്കിലെ പ്രാദേശിക ടോയ്‌ലറ്റ് ആയ ഡ്രൈടോയ്‌ലറ്റിന്റെ പ്രത്യേകതകൾ?

ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌.വിനോദ സഞ്ചാരത്തിനായി ലഡാക്കിൽ ചെന്ന് ടോയ്ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടാൽ മിക്കവാറും അവർ നമുക്ക് ഒരു മുറി കാണിച്ചു തരും. ആ മുറിയുടെ ഒരു മൂലയ്ക്ക് ചാണക പൊടിയും , ചാരവും മണ്ണും കൂട്ടി ഇട്ടിട്ടുണ്ടാവും. ഒരു ചെറിയ കയറിൽ ടോയ്‌ലറ്റ് പേപ്പറിന്റെ റോളും കാണാം. അതിന്റെ താഴേ ചിലപ്പോൾ ഉപയോഗിച്ച പേപ്പറുകൾ ഒരു ചെറിയ കുട്ടയിൽ ചുരുട്ടി ഇട്ടിട്ടുണ്ടാവും.ശ്രദ്ധിച്ചു നോക്കിയാൽ തറയിൽ ഒരു ഇഷ്ടികയുടെ വലുപ്പത്തിലെ ദ്വാരം കാണാം. ഇതാണ് കാര്യം സാധിക്കാനുള്ള ലോക്കൽ ടോയ്‌ലറ്റ് . ഉപയോഗ ശേഷം അവിടെ വച്ചിരിക്കുന്ന മൺവെട്ടി കൊണ്ട് ചാരവും, ചാണകവും ചേർന്ന മിക്സ് ദ്വാരത്തിലൂടെ ഇടണം . മാന്യമായി പേപ്പറും ഉപയോഗിച്ച് പുറത്തിറങ്ങാം.   വെള്ളത്തിനു ക്ഷാമമുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ സമയങ്ങളിൽ പ്രത്യേകിച്ചു മഞ്ഞു കാലത്ത് ഇന്ത്യയിലെ പർവത പ്രദേശങ്ങളിൽ പ്രത്യേകിച്ച് ലഡാക്കിലൂടെനീളം ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന ലോക്കൽ ടോയ്‌ലറ്റ് ആണ് ഡ്രൈ ടോയ്‌ലറ്റ്.ജലദൗർലഭ്യം കൊണ്ടാണ് ഇതിനെ 'ഡ്രൈ ടോയ്‌ലറ്റ്' എന്ന് വിളിക്കുന്നത്. വീടിനോടു ചേർന്നോ അല്ലാതെയോ രണ്...

ദക്ഷിനെശ്യയിലെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആർച്ച് പാലം കേരളത്തിൽ എവിടെയാണ്.

കായലിന്റെയും , കടലിന്റെയും കൗതുകക്കാഴ്ചകളൊരുക്കി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും , കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കൽ അഴിമുഖത്തിനു കുറുകെ നിര്‍മിച്ചിരിക്കുന്ന പാലം ആണ് സംസ്ഥാനത്തെ ഏറ്റവും ഏറ്റവും നീളമേറിയ ബോ സ്ട്രിങ് ആര്‍ച്ച്‌ പാലം. 146 കോടി രൂപ ചെലവിലാണ്‌ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. കായംകുളം കായലിനു കുറുകെ 976 മീറ്റര്‍ നീളത്തില്‍ 13 മീറ്റർ വീതിയിൽ 29 സ്പാനുകളോടെ നിര്‍മിക്കുന്ന പാലത്തിന്റെ പ്രധാന ആകര്‍ഷണമാണ് മധ്യഭാഗത്ത് 110 മീറ്റര്‍ നീളത്തിലുള്ള മൂന്നു ബോ സ്ട്രിങ് ആര്‍ച്ചുകള്‍. ഇംഗ്ലണ്ടില്‍നിന്ന്‌ എത്തിച്ച മാക്ക് അലോയ് ബാര്‍ ഉപയോഗിച്ചാണ് പാലത്തിന്റെയും , ആര്‍ച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. പാലം ഗതാഗതയോഗ്യമാകുന്നതോടെ വലിയ ടൂറിസം സാധ്യതകള്‍ക്കാണ്‌ വഴിയൊരുങ്ങുക. കൊല്ലം, ആലപ്പുഴ ജില്ലകളെ അഴിമുഖത്തിനു മുകളിലൂടെ ബന്ധിപ്പിക്കുന്ന പാലമെന്ന പ്രത്യേകതയുമുണ്ട് ഈ പാലത്തിന്.   കൊല്ലം ജില്ലയിലെ ആലപ്പാട്പഞ്ചായത്തും , ആലപ്പുഴ ജില്ലയിലെ വലിയഴീക്കലും , അറബിക്കടലും , ടി എസ്കനാലും ചേരുന്ന അഴിമുഖത്തിനു മുകളിലൂടെ ബന്ധിപ്പിക്കുന്ന പാല...

ഉരുളക്കിഴങ്ങ് ജ്യൂസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ?;സംഗതി സൂപ്പറാണ്

Image
ജ്യൂസിനോട് നോ പറയുന്നവര്‍ ആരും തന്നെയുണ്ടാകില്ല. ഏതെങ്കിലും പഴങ്ങളുടെ ജ്യൂസ് ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍, ഉരുണക്കിഴങ്ങ് ജ്യൂസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ചുരുക്കമാണ്. ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണെങ്കില്‍ ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടാണ് ഉരുളക്കിഴങ്ങ് ജ്യൂസിന് വെല്ലുവിളിയാകുന്നത്. ഒരു ഉരുളക്കിഴങ്ങിൽ നിന്നു വളരെ കുറഞ്ഞ അളവില്‍ മാത്രമേ ജ്യൂസ് ലഭിക്കുകയുള്ളൂ. വിറ്റാമിന്‍ സിയുടെ കലവറയായ ഉരുളക്കിഴങ്ങ് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. അതിനൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാനും ഉരുളക്കിഴങ്ങിനു സാധിക്കും. ദഹനപ്രക്രീയ വേഗത്തിലാകാനും കൊളാസ്‌ട്രോള്‍ കുറയ്‌ക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയാനും കഴിയും. വിറ്റാമിന്‍ സിയുടെ സാന്നിധ്യമുള്ളതിനാല്‍ മുഖത്തെയും ശരീരത്തെയും പാടുകള്‍ അകറ്റാനും ചുളിവുകള്‍ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും.